കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. സി.എസ്. നിജിൽ (20) ആണ് 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലാകുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കേരള എടിഎസിന്റെ സഹായവും ലഭിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായി ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് നിജിലെന്ന് എക്സൈസ് പറഞ്ഞു.
പിടികൂടിയ എക്സൈസ് സംഘത്തിൽ അസി. ഇസ്പെക്ടർ(ഗ്രേഡ്) മാരായ ആർ.പി. അബ്ദുൾ നാസർ, പി.കെ. അനിൽകുമാർ, പി. പ്രമോദ്, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) കെ. ഉമേഷ് , സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ് ബാബു, എം.വി. ശ്യാം രാജ്, എം.വി. സുജേഷ്, വി.കെ. സായൂജ്, സനൽ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവരും ഉണ്ടായിരുന്നു.